SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.03 AM IST

ഒ.പി.എസിന്റെ ഹർജികൾ തള്ളി പളനിസാമി എ. ഡി. എം. കെ ജനറൽ സെക്രട്ടറി

palani

ചെന്നൈ:എ.ഡി.എം.കെ അധികാര തർക്കത്തിൽ പുറത്താക്കപ്പെട്ട ഒ.പനീർ സെൽവത്തിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ജൂലായ് 11ലെ പാർട്ടി ജനറൽ കൗൺസിൽ പ്രമേയങ്ങൾക്കെതിരെ പനീർ സെൽവവും അനുയായികളും സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി.

പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായ എടപ്പാടി പളനിസ്വാമി ഇതോടെ ജനറൽ സെക്രട്ടറിയായി.

പനീർസെൽവം ഉൾപ്പെടെ നാല് പ്രമുഖ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും,​ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന ജനറൽ സെക്രട്ടറി പദവി പുനഃസ്ഥാപിക്കുകയും എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിക്കുകയും കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഓർഡിനേറ്റർ പദവികൾ എടുത്തുകളയുകയും ചെയ്‌ത പ്രമേയങ്ങളെയാണ് പനീർ സെൽവവും അനുയായികളും ചോദ്യം ചെയ്‌തത്. എന്നാൽ

പരിഗണിക്കാൻ കാരണമില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് കെ. കുമരേഷ് ബാബു ഹർജികൾ തള്ളുക യായിരുന്നു .

ഇ.പി.എസ് അനുകൂലികൾ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും വിധിയെ സ്വീകരിച്ചു. പളനി സ്വാമി പാർട്ടി ആസ്ഥാനത്തെത്തി എം.ജി.ആറിന്റെയും ജയലളിതയുടെയും പ്രതിമകളിൽ പുഷ്പങ്ങളർപ്പിച്ചു.

അപ്പീൽ

വിധി വന്നയുടൻ പനീർ സെൽവത്തിന്റെ അഭിഭാഷകർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇന്ന് അപ്പീൽ സമർപ്പിക്കാൻ അനുമതി നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.