തിരുവനന്തപുരം : നിയമസഭാ സംഘർഷക്കേസിലെ പരാതി പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കെ. കെ. രമ എം.എൽ.എയ്ക്കെതിരെ വധഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. ഇവ് അവസാന താക്കീതാണെന്നും കത്തിൽ പറയുന്നു.
എടീ രമേ , നീ വീണ്ടും കളി തുടങ്ങിയല്ലേ? കൈ ഒടിഞ്ഞു, കാൽ ഒടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ നോക്കുകയാണ് അല്ലേ അവസാനത്തെ താക്കീതാണെന്നും കേസ് പിൻവലിച്ച് മാപ്പ് പറയണം. അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.
കേസ് പിൻവലിക്കാൻ ഒരുമാസത്തെ അവധി നൽകുന്നുവെന്നും അടുത്ത മാസം 20നുള്ളിൽ ഒരു തീരുമാനം നടപ്പിലാക്കും, പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നല്ലതുപോലെ അറിയാമല്ലോയെന്നും കത്തിലുണ്ട്. ഭരണം പോയാലും തരക്കേടില്ല തങ്ങളത് ചെയ്തിരിക്കുമെന്നു്ം കത്തിൽ ഭീഷണിപ്പെടുത്തുന്നു.
അതേസമയം നിയമസഭയിലെ സംഘർഷത്തിനിടെ കൈയ്ക്ക് പരിക്കേറ്റ കെ.കെ, രമയ്ക്ക് വിദഗ്ദ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ലിഗ്‌മെന്റിന് ആഴത്തിൽ മുറിവേറ്റെന്ന് എം.ആർ.ഐ റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്, ആറാഴ്ച കൈയിൽ പ്ലാസ്റ്ററിടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർ ചികിത്സ തേടുമെന്നാണ് രമ അറിയിച്ചിരിക്കുന്നത്. നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിലാണ് കെ.കെ. രമയ്ക്ക് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |