കോട്ടയം : ഇടിമിന്നലേറ്റ് മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു (43) എന്നിവർ മരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. മഴയില്ലാത്ത നേരത്തായിരുന്നു ഇടിമിന്നലുണ്ടായത്. കുടുംബവീടിന് സമീപം സ്ഥലം വീതം വയ്ക്കുന്നതിന്റെ ഭാഗായി വസ്തു അളന്നു തിട്ടപ്പെടുത്തുകയായിരുന്നു ഇരുവരും, ഇതിനിടെയാണ് ഇടിമിന്നലേറ്റത്. സംഭവസ്ഥലത്ത് വച്ചുതന്നെ രണ്ടുപേരും മരിച്ചു.
അതേസമയം ഏപ്രിൽ രണ്ടുവരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |