തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ മരുമകന്‍ ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) യാണ് മരിച്ചത്. തിരുവനന്തപുരം എസ് എ ടി ജീവനക്കാരൻ അലി അക്ബറാണ് കൊലപാകതം നടത്തിയത്. ഇയാൾ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തിനുശേഷം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അലിഅക്ബർ ഗുരുതരാവസ്ഥയിലാണ്. മുംതാസിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടക്കുമ്പോൾ ഇവരുടെ മകൻ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ല. ഹൈസ്കൂൾ അദ്ധ്യാപികയാണ് മുംതാസ്.
പുലർച്ചെ നാലുമണിയോടെയായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അലി അക്ബറും ഭാര്യയും തമ്മിൽ 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. ഇരുനില വീടിന്റെ മുകൾ നിലയിൽ അലി അക്ബറും താഴത്തെ നിലയിൽ മുംതാസും മാതാവുമാണ് കഴിഞ്ഞിരുന്നത്. അലി അക്ബർ നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണെന്നും ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |