മലപ്പുറം: പതിമൂന്നുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. വട്ടംകുളം കാന്തള്ളൂർ സ്വദേശി സുഭാഷി(34)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 28ന് പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ശുചിമുറിയിൽ പോയി തിരിച്ചു വന്ന് കാൽ കഴുകുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് പെൺകുട്ടി ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അതേസമയം, തിരുവനന്തപുരത്ത് പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് കോടതി വിവിധ വകുപ്പുകളിലായി 49 വർഷം കഠിന തടവും 86,000 രൂപ പിഴയും വിധിച്ചു. ആര്യനാട് പുറുത്തിപ്പാറ കോളനി ആകാശ് ഭവനിൽ ശില്പി(27)യാണ് കേസിലെ പ്രതി. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. സുദർശനനാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക ഒടുക്കിയാൽ അത് ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |