മഞ്ചേരി : ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത കേസിൽ അമരമ്പലം താഴെ ചുള്ളിയോട് സ്വദേശിയായ ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഒരു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധികതടവും അനുഭവിക്കണം. ജഡ്ജി എസ്. നസീറയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഭർതൃപിതാവ്, മൂന്നാം പ്രതിയായ ഭർതൃമാതാവ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യവീട്ടുകാർ നൽകിയ 35 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും സഹോദരിയുടെ വിവാഹാവശ്യത്തിന് ഭർത്താവ് എടുത്തിരുന്നു. ഭർത്താവും രണ്ടും മൂന്നും പ്രതികളും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ഏഴുവർഷത്തോളം പരാതിക്കാരിക്ക് ഭക്ഷണം നൽകിയിരുന്നത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിലായിരുന്നു. അഞ്ചുവർഷത്തോളം യുവതിയെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |