ഇടുക്കി: നാളെ മുതൽ അരിക്കൊമ്പനെ പിടികൂടും വരെ സിങ്കുകണ്ടത്ത് രാപകൽ സമരം നടത്തുമെന്ന് സമര സമിതി അറിയിച്ചു. സിമന്റ് പാലത്തെ റോഡിലെ സമരം ആറുമണിയോടെ അവസാനിപ്പിച്ചു. പൊലീസ് ഇടപെട്ടതോടെയാണ് റോഡിൽ കുത്തിയിരിക്കുമെന്ന തീരുമാനം സമരസമിതി പിൻവലിച്ചത്.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു, വിവിധ സ്ഥലങ്ങളിൽ സമരക്കാർ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിം സിമന്റ് പാലത്ത് റോഡും ഉപരോധിച്ചു. പൂപ്പാറയിൽ വിനോദസഞ്ചാരികളും സമരക്കാരും തമ്മിൽ ചെറിയതോതിൽ സംഘർഷമുണ്ടായി.
അരിക്കൊമ്പനെ പിടികൂടുന്നത് താത്‌കാലികമായി വിലക്കി ഇന്നലെ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു, അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാര മാർഗമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കും, വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണമെന്നും നാട്ടുകാരിൽ നിന്ന് അഭിപ്രായം തേടണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |