പാലക്കാട്: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാൻ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ 46 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി.
കടമ്പഴിപ്പുറം പഞ്ചായത്തിലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന 42 കിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടികൂടി 50,000 രൂപ പിഴ ചുമത്തി. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നവരെയും നിക്ഷേപിക്കുന്നവരെയും കണ്ടെത്തി പിഴ ചുമത്താനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
എലപ്പുള്ളി പഞ്ചായത്തിലെ പത്തോളം കടകളിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ നാലുകിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാത്ത കടകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. പരിശോധനയുടെ ഭാഗമായി സംഘം എം.സി.എഫിലും സന്ദർശനം നടത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തൽ, നിരോധിത പ്ലാസ്റ്റിക് ഉല്പന്ന സംഭരണം, വില്പന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ സ്ക്വാഡ് കൃത്യമായ നടപടിയെടുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |