SignIn
Kerala Kaumudi Online
Thursday, 25 April 2024 9.34 AM IST

'കാർഷിക മേഖലയോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം'

darna
ഭാരതീയ കിസാൻ സംഘ് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രചാർ പ്രമുഖ് അഡ്വ രതീഷ് ഗോപാൽ ഉദ്രഘാടനം ചെയ്യുന്നു


കൽപ്പറ്റ:കാർഷിക മേഖലയോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രചാർ പ്രമുഖ് അഡ്വ .രതീഷ് ഗോപാൽ. ഭാരതീയ കിസാൻ സംഘ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാരിന്റെ വികലമായ കാർഷിക നയങ്ങളും, കാർഷിക മേഖലയോടുള്ള അവഗണയും മൂലം ജില്ലയിലെ കർഷകർ നിരവധി കഷ്ടതകൾ അനുഭവിക്കുകയാണ്. നെൽകർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച താങ്ങുവില നെല്ല് സംഭരിച്ചു മണിക്കൂറിനകം കർഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കാൻ ഡിബിറ്റി സൗകര്യങ്ങൾ ഉണ്ടെങ്കിലും സംസ്ഥാന സർക്കാർ കർഷകന് നെൽവില ഉടനെ നൽകുന്നില്ല. മാത്രമല്ല മുഴുവൻ വിലയും നൽകാതെ കർഷകരെ വഞ്ചിക്കുകയാണ്.. ഇതൊഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവില .20.40 രൂപകേന്ദ്ര സർക്കാർ നേരിട്ട് കർഷകന് ഡി ബിടി സൗകര്യം ഉപയോഗിച്ച് നൽകണം. സംസ്ഥാന സർക്കാർ വിഹിതം ഇൻസന്റീവ് ബോണസ്.7.80 രൂപ സംസ്ഥാന സർക്കാർ നേരിട്ട് കർഷകർക്ക് നൽകണം. വന്യജീവികളുടെ ശല്യവും, കർഷകർക്ക് നേരെ വന്യജീവി ആക്രമണം പതിവാണ്. ഇതിനു മതിയായ നഷ്ടപരിഹാരവും, സുരക്ഷയും ഉറപ്പു വരുത്താനും സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്ഷീര കർഷകരെ സഹായിക്കാൻ നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ താല്പര്യമെടുക്കാത്തതു കാരണം കേരളത്തിലെ കർഷകർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല. ഭാരതീയ കിസാൻ സംഘ് വയനാട് ജില്ലാ പ്രസിഡന്റ് ബാലൻ മാസ്റ്റർ, അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കമ്മന രവിചന്ദ്രൻ, ജില്ലാ സംഘടനാ സെക്രട്ടറി മണ്ണൂർക്കുന്ന് ശശികുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.