SignIn
Kerala Kaumudi Online
Saturday, 20 April 2024 1.39 AM IST

താലൂക്കുതല അദാലത്ത്: പരാതികൾ നാളെ മുതൽ നൽകാം

p

തിരുവനന്തപുരം: പെൻഷൻ, ഭൂമി സംബന്ധമായ പരാതികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രശ്ന പരിഹാരത്തിനായി 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ മേയ് രണ്ടിന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണിത്. നാളെ മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകാം. പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടും സ്വീകരിക്കും.

ലഭിക്കുന്ന പരാതികൾ ഡിജിറ്റൽ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് കൈമാറും. അദാലത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകളും പ്രവർത്തിക്കും.

ജില്ലകളിൽ അദാലത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ: തിരുവനന്തപുരം- വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു. കൊല്ലം- കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി. പത്തനംതിട്ട- വീണാജോർജ്, പി.രാജീവ്, ജി.ആർ. അനിൽ. കോഴിക്കോട്-പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ. കോട്ടയം- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. കണ്ണൂർ-കെ.രാധാകൃഷ്ണൻ, പി.പ്രസാദ്. ഇടുക്കി- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. എറണാകുളം-പി. രാജീവ്, പി.പ്രസാദ്. തൃശൂർ- കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ. പാലക്കാട്- എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി. മലപ്പുറം- പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ. വയനാട്- എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ. കാസർകോട്- പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ. ആലപ്പുഴ-സജി ചെറിയാൻ, പി.പ്രസാദ് .

പരാതി നൽകേണ്ടത്

www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADALATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.