തിരുവനന്തപുരം: കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സഹകരണബാങ്കുകളിൽ പ്രഖ്യാപിച്ചിട്ടുള്ള കുടിശിക നിവാരണപദ്ധതി ഏപ്രിൽ 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സഹകരണമന്ത്രി വി.എൻ. വാസവനും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്തയച്ചു.
വായ്പാ കുടിശികയെത്തുടർന്ന് പതിനായിരക്കണക്കിന് പേർക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പ്രളയവും കൊവിഡ് മഹാമാരിയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പലരും കരകയറിയിട്ടില്ല. ഈ സാഹചര്യത്തിൽ കുടിശ്ശിക തീർക്കാനുള്ള അവസരം ഏപ്രിൽ 30 വരെ ദീർഘിപ്പിച്ച് നൽകണം. ഇതിനായി കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് വി.ഡി. സതീശൻ കത്തിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |