ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016പേർക്ക് വൈറസ്‌ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ കേസുകളുടെ എണ്ണം 13,509 ആയി.ഒരുദിവസത്തിൽ 40ശതമാനം വർദ്ധനവാണുണ്ടായത്.പോസിറ്റിവിറ്റി നിരക്ക് 2.7ശതമാനമായും ഉയർന്നു.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71ശതമാനമാണ്.
24മണിക്കൂറിനിടെ രാജ്യത്ത് 14മരണങ്ങളും റിപ്പോർട്ട് ചെയ്തു.എട്ടെണ്ണം കേരളത്തിലും മൂന്നെണ്ണം മഹാരാഷ്ട്രയിലും രണ്ടെണ്ണം ഡൽഹിയിലും ഒന്ന് ഹിമാചൽപ്രദേശിൽ നിന്നുമാണ്.
ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,30,862ആയി.രോഗമുക്തരായവുടെ നിരക്ക് 98.78ശതമാനമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലത്തേത്.രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്.പ്രതിദിന രോഗികളുടെ എണ്ണം 686ആയി.ഏറ്റവും കൂടുതൽ സജീവ പോസിറ്റീവ് കേസുകളും(3389)കേരളത്തിലാണ്.
ഡൽഹിയിൽഅടിയന്തരയോഗം
ഡൽഹിയിൽ 24മണിക്കൂറിനുള്ളിൽ 300കേസുകൾ രേഖപെടുത്തിയ സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അദ്ധ്യക്ഷതയിൽ അടിയന്തരയോഗം ചേരുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.മഹാരാഷ്ട്രയിൽ മുംബൈ,പൂനെ,താനെ,സാംഗ്ലി തുടങ്ങിയ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |