SignIn
Kerala Kaumudi Online
Thursday, 25 April 2024 6.00 PM IST

പാക് മന്ത്രി സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ ഇന്ത്യയ്‌ക്ക് ക്ഷണം, 2019ൽ ഹൈക്കമ്മീഷന്റെ വിരുന്ന് അലങ്കോലമാക്കിയവരുടെ പരിപാടിയിൽ ഇന്ത്യൻ നയതന്ത്രജ്ഞൻ പങ്കെടുത്തു?

dinner

ഇസ്ലാമാബാദ്: പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞൻ പങ്കെടുത്തതായി റിപ്പോർട്ടുകൾ. തലസ്ഥാനമായ ഇസ്ലാമാബാദിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ ചാർജ് ഡി അഫയേഴ്സിനും ക്ഷണം നൽകിയിരുന്നുവെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചുവെന്നും, ചാർജ് ഡി അഫയേഴ്സ് രാജ്യത്തില്ലാത്തതിനാൽ അത്താഴ വിരുന്നിൽ മുതിർന്ന നയതന്ത്രജ്ഞൻ പങ്കെടുത്തെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ ഹൈക്കമ്മീഷണർ ഇല്ല. ചാർജ് ഡി അഫയേഴ്സ് ആണ് ഇന്ത്യൻ ഹൈക്കമ്മീഷനെ നയിക്കുന്നത്. അതേസമയം ഈ മേയിൽ ഗോവയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) മീറ്റിംഗിലേക്ക് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പാകിസ്ഥാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

2019ലെ ഇഫ്‌താർ വിവാദം

2019 ജൂണിൽ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നടത്തിയ ഇഫ്താർ വിരുന്ന് പാക് സുരക്ഷാ ഏജൻസികൾ അലങ്കോലമാക്കിയിരുന്നു. അത്താഴ വിരുന്ന് നടക്കുന്ന ഹോട്ടൽ വളഞ്ഞ പാക് ഉദ്യോഗസ്ഥർ അതിഥികളെ ഉപദ്രവിക്കുകയും നിർബന്ധിച്ച് തിരിച്ചയക്കുകയും ചെയ്‌തിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി. ഇതിനുപിന്നാലെ ഇന്ത്യൻ പ്രതിനിധികൾ അതിഥികളോട് ക്ഷമ ചോദിച്ചിരുന്നു.

2019 മേയിൽ ലാഹോറിനടുത്ത് സിഖ് തീർത്ഥാടകരെ ഏകോപിപ്പിച്ച രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പാക് ഉദ്യോഗസ്ഥർ 20 മിനിട്ടിലധികം മുറിയിൽ പൂട്ടിയിടുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, INDIAN DIPLOMAT, IFTAR DINNER, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.