തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാകും. ഇത് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് വ്യാപകമായി പരിശോധന നടത്തും.
ഹെൽത്ത് കാർഡിനായി നിർബന്ധമാക്കിയ ടൈഫോയ്ഡ് വാക്‌സിൻ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ടൈഫോയ്ഡ് വാക്സിൻ സർക്കാർ മേഖലയിൽ ലഭ്യമല്ലായിരുന്നു, ഇത് മുതലാക്കി സ്വകാര്യ മരുന്ന് വില്പനശാലകൾ വൻതുക ഈടാക്കിയതോടെ ജീവനക്കാർ പ്രതിസന്ധിയിലായിരുന്നു. ഇക്കാര്യം കേരളകൗമുദി ചൂണ്ടിക്കാട്ടിയതിന് പിന്നാലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ വാക്സിൻ വാങ്ങി,കാരുണ്യ വഴി വിതരണം ആരംഭിക്കുകയായിരുന്നു. ഇതോടെ പൊതുവിപണിയിൽ 350 മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെ വിലയുള്ള വാക്സിൻ കാരുണ്യ വഴി 95.52 രൂപയ്ക്ക് ലഭിക്കും.
108 പരാതികൾ
പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഗ്രീവൻസ് പോർട്ടൽ സജ്ജമാക്കിയതിന് പിന്നാലെ 108 പരാതികൾ ലഭ്യമായി. 30 പരാതികളിൽ നടപടി സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |