തിരുവനന്തപുരം: പുതു സാമ്പത്തിക വർഷാരംഭത്തോടെ നിർണായകമായ ഒട്ടനവധി മാറ്റങ്ങളും കടന്നുവരികയാണ്. ഇന്ധന മുൾപ്പടെ യുള്ള വയുടെ വിലവർദ്ധന, നികുതി നിയമങ്ങളിലെയും മറ്റും പരിഷ്കരണങ്ങൾ തുടങ്ങി നിത്യ ജീവിതത്തിന്റെ സർവതലങ്ങളെയും സ്പർശിക്കുന്ന ഈ മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ.
പെട്രോൾ, ഡീസൽ വില 2രൂപ കൂടും.
1000 രൂപയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 30രൂപയും1000ത്തിന് മേൽ 50 രൂപയും കൂടും
വാഹനങ്ങൾക്ക് രണ്ടുശതമാനം നികുതി കൂടും.
ഇരുചക്ര വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി രണ്ടുശതമാനം കൂടും.
ഫാൻസി നമ്പറുകൾക്ക് പെർമിറ്റ്, അപ്പീൽ ഫീസ് എന്നിവയും കൂട്ടി.
അഞ്ചുലക്ഷംവരെ വിലയുള്ള കാറുകൾക്ക് നികുതിയും റോഡ് സുരക്ഷാസെസും കൂടും.
ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക്കും.
സറണ്ടർ ഒഫ് ലീസ് ആധാരത്തിന്റെ രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാകും. ഗഹാന് 100 രൂപ സർവീസ് ചാർജ്.
കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷാ, പരിശോധന എന്നിവയുടെ ഫീസ് കൂടും.
ശ്രദ്ധിക്കാൻ
ന്യായവില കുറച്ചുകാണിച്ചതിന് നോട്ടീസ് ലഭിച്ചവർക്ക് കുടിശ്ശിക ഇളവുകളോടെ അടയ്ക്കാനുള്ള അവസരം വെള്ളിയാഴ്ചകൂടി മാത്രം. അടച്ചില്ലെങ്കിൽ ജപ്തി.
കോളേജുകളിലെയും സർവകലാശാലകളിലെയും ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം അരലക്ഷം രൂപയാക്കിയതിന് പ്രാബല്യം.
ജീവനക്കാർക്കും സന്ദർശകർക്കും സെക്രട്ടേറിയറ്റ് പ്രവേശനത്തിന് ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പാകും.
എല്ലാ ജില്ലകളിലും ഓരോ രജിസ്ട്രാർ ഓഫീസ് പരിധിയിൽ ഇ സ്റ്റാമ്പിംഗ്.
പുതിയ നികുതിസമ്പ്രദായത്തിൽ അഞ്ചുസ്ലാബുകൾ മാത്രം.
സ്വർണ്ണത്തിന് ഹാൾമാർക്കിംഗിന് മൂന്ന് മാസം കൂടി
തൊഴിലുറപ്പുകൂലി കൂടും
ആധാർ,പാൻ ബന്ധിപ്പിക്കാൻ ജൂൺ 30വരെ സമയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |