കൊച്ചി: സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കുന്നത് കേന്ദ്രസർക്കാർ മൂന്ന് മാസത്തേക്കു നീട്ടി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ നല്കിയ ഹർജി ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഷാജി പി. ചാലി തീർപ്പാക്കി.
ഇന്നു മുതൽ എച്ച്.യു.ഐ.ഡി ഇല്ലാത്ത സ്വർണാഭരണങ്ങൾ വില്ക്കാനോ വാങ്ങാനോ അനുമതിയുണ്ടാവില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഹാൾമാർക്ക് മുദ്ര മായ്ച്ചുകളഞ്ഞ് പുതിയ എച്ച്.യു.ഐ.ഡി മുദ്രപതിക്കണമെന്ന നിർദ്ദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാർ നിലപാട് തേടുകയും ചെയ്തിരുന്നു. കേസ് പരിഗണിക്കവേ, തീരുമാനം നടപ്പാക്കുന്നത് മുന്ന് മാസത്തേക്ക് നീട്ടിയതായി കേന്ദ്ര സർക്കാർ അഭിഭാഷകൻ അറയിച്ചു. മാർച്ച് 29ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |