തൊടുപുഴ: അരിക്കൊമ്പനെ പിടികൂടുന്നതിനെതരെ ഹൈക്കോടതിയിൽ ഹർജി നൽകിയ വിവേക് കെ. വിശ്വനാഥ് കർഷകരോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന ഓഡിയോ സന്ദേശം പ്രചരിക്കുന്നു. അരിക്കൊമ്പനെ തൊടാൻ കഴിയില്ലെന്നും മനുഷ്യൻമാരെ പോലെ ജീവിക്കാനാകില്ലെങ്കിൽ പോയി ചാകാനുമാണ് ഓഡിയോയിൽ പറയുന്നത്. ശബ്ദസന്ദേശം ഇങ്ങനെ: 'നിങ്ങൾ വിളിക്കുന്നിടത്തേക്ക് വരാൻ ഞാൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല. എന്റെ ക്വാളിഫിക്കേഷൻ എന്താണെന്ന് നിങ്ങൾക്കറിയാമോ? വിവേകിന് വിവരമില്ലായെന്ന് പറയന്നുണ്ട് കുറേ എണ്ണം, മദ്രാസ് ഐ.ഐ.ടി.യിലെ റിസർച്ച് സ്‌കോളറാണ് താൻ, നിങ്ങൾക്കത് എന്താണെന്ന് അറിയാമോ? അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്ക്. തോന്ന്യവാസം വിളിച്ചു പറയുന്ന എല്ലാ ശവങ്ങളുടെ നമ്പരും സൈബർ പൊലീസിൽ നൽകിയിട്ടുണ്ട്. അടുത്ത ദിവസം അവരുടെ കോൾ നിങ്ങൾക്ക് വരും. അരിക്കൊമ്പനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കൊന്നിട്ടുണ്ടെങ്കിൽ എന്നെ വിളിച്ച എല്ലാവരുടെയും പേരിൽ കേസ് കൊടുക്കും. അതുകൊണ്ട് മിണ്ടാണ്ട് മനുഷ്യന്മാർ ജീവിക്കുന്നതുപോലെ ജീവിക്ക്. ആനേനെ നോക്കേണ്ടവര് അതിന്റെ കാര്യം നോക്കും. നിങ്ങൾ മനുഷ്യന്മാരുടെ കാര്യം നോക്ക്. പറ്റില്ലെങ്കിൽ പോയി ചത്തോ...'
ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് വിവേക് സ്ഥിരീകരിച്ചു. ഭീഷണിയും തെറിവിളിയും രൂക്ഷമായതോടെയാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും വിവേക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |