ന്യൂയോർക്ക് : യു.എസ് - കാനഡ അതിർത്തിയ്ക്ക് സമീപം സെന്റ് ലോറൻസ് നദിയിൽ ബോട്ട് മറിഞ്ഞ് ഇന്ത്യൻ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. റൊമേനിയയിൽ നിന്നുള്ള കുടുംബവും ഇവർക്കൊപ്പം മരിച്ചു. ഇവരെല്ലാം യു.എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതാകാമെന്ന് കനേഡിയൻ പൊലീസ് പറഞ്ഞു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആറ് മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇതിലൊന്ന് മൂന്ന് വയസിൽ താഴേയുള്ള കുഞ്ഞിന്റേതാണ്. റൊമേനിയൻ കുടുംബത്തിൽപ്പെട്ടതാണ് ഈ കുഞ്ഞെന്നാണ് വിവരം. റൊമേനിയൻ കുടുംബത്തിലെ തന്നെ ഒരു കുട്ടിയെ കാണാനില്ലെന്നും തിരച്ചിൽ നടത്തുന്നതായും പൊലീസ് വ്യക്തമാക്കി. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.30നാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. ക്വബെക് മേഖലയിലെ അക്‌വാസാസ്‌നെയ്ക്ക് സമീപമാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |