ചാത്തന്നൂർ: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഊട്ടിയിലേക്ക് തിരിച്ച വിദ്യാർത്ഥികളെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി. കഴിഞ്ഞ ബുധനാഴ്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറിയശേഷമാണ് പെൺകുട്ടികളടക്കമുള്ള അഞ്ചംഗസംഘം കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയത്. ഊട്ടിയിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പോകേണ്ട ട്രെയിൻ ഏതെന്ന് അറിയില്ലായിരുന്നു.
നിസാമുദ്ദീൻ എക്സ്‌പ്രസിൽ കണ്ണൂരിലേക്കാണ് ടിക്കറ്റെടുത്തത്. കൈയിൽ ആകെ 2500 രൂപയേ ഉണ്ടായിരുന്നുള്ളു. ട്രെയിൻ രാത്രി 11.30 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും ഇവർ പുറത്തിറങ്ങിയില്ല. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായി ചാത്തന്നൂർ സി.ഐ ശിവകുമാറിന്റെ ഫോണിലൂടെയുള്ള നിർദേശത്തെ തുടർന്ന് ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസ് വിദ്യാർത്ഥികളെ പിടികൂടുകയായിരുന്നു. ഇവരെ ചാത്തന്നൂർ പൊലീസിന് കൈമാറി. പരവൂർ കോടതിയിൽ ഹാജരാക്കിയ രണ്ട് പെൺകുട്ടികളെയും ഒരാൺകുട്ടിയെയും മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. മറ്റു രണ്ടുപേരെ കൗൺസലിംഗിന് വിധേയരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |