ഇസ്ളാമാബാദ്: പാകിസ്ഥാൻ താരങ്ങളെ ഐപിഎൽ കളിക്കാൻ ബിസിസിഐ അനുവദിച്ചില്ലെങ്കിൽ തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്ന് ഇമ്രാൻ ഖാൻ. ഇന്ത്യയുടെ ഗർവ്വിന്റെ ലക്ഷണമാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് പാക് മുൻ ക്രിക്കറ്റ് ക്യാപ്‌ടനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാന്റെ പ്രതികരണം. വലിയ തോതിൽ ഫണ്ട് കണ്ടെത്താൻ കഴിവുണ്ടെന്ന ബിസിസിഐയുടെ അമിത ആത്മവിശ്വാസമാണ് ഗർവിന് കാരണമെന്നും ഇമ്രാൻ കുറ്റപ്പെടുത്തി.
''ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവറായി മാറിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ലോക ക്രിക്കറ്റിനോട് തന്നെ കാണിക്കുന്നത് വല്ലാത്തൊരു ധിക്കാരമാണ്. മറ്റേത് രാജ്യങ്ങളേക്കാളും തങ്ങൾക്ക് ക്രിക്കറ്റിൽ നിന്ന് പണം കണ്ടെത്താൻ കഴിയുന്നുണ്ടെന്നതാണ് അവരുടെ ഈ ധിക്കാരത്തിന് കാരണം. ആരോടു കൂടെ കളിക്കണം, കളിക്കേണ്ട എന്നൊക്കെ ഇന്ത്യ തീരുമാനിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്''-ഇമ്രാൻ കുറ്റപ്പെടുത്തി.
2008ൽ ആദ്യ ഐപിഎല്ലിൽ പാകിസ്ഥാൻ താരങ്ങളെ ബിസിസിഐ ക്ഷണിച്ചിരുന്നു. എന്നാൽ അതേവർഷമുണ്ടായ മുംബയ് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് ട്വന്റി 20 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ‌്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |