അബുദാബി: നിശ്ചിത പരിധിയ്ക്ക് താഴെ വാഹനത്തിന്റെ വേഗത കുറഞ്ഞാല്‍ പിഴ ഈടാക്കാനൊരുങ്ങി യുഎഇ. അബുദാബിയിലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക. ഇതോടെ വാഹനങ്ങളുടെ വേഗത കുറഞ്ഞാലും ഇനി പിഴയടയ്‌ക്കേണ്ടി വരും. ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് റോഡില്‍ ഇടതു വശത്ത് നിന്നുള്ള രണ്ട് വരികളില്‍ മണിക്കൂറില്‍ 120 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കുക.
ഏറ്റവും കൂടിയ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററും ആയിരിക്കും. എന്നാല്‍, വേഗം കുറഞ്ഞ വാഹനങ്ങള്‍ക്ക് ഹൈവേയുടെ മൂന്നാമത്തെ വരിയിലൂടെ കടന്നു പോകാന്‍ സാധിക്കും. ഹെവി വാഹനങ്ങള്‍ ഏറ്റവും അവസാനത്തെ വരിയിലൂടെ കടന്നു പോകണം. അവിടെ വേഗത്തിന് പരിധി രേഖപ്പെടുത്തിയിട്ടില്ല. നിയമം ഈ മാസം മുതല്‍ നടപ്പിലാക്കുമെങ്കിലും പിഴ മെയ് ഒന്ന് മുതലായിരിക്കും ഈടാക്കി തുടങ്ങുക. 400 ദിര്‍ഹമായിരിക്കും പിഴയായി ചുമത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |