ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സലീം ദുറാനി (88) വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ ജാംനഗറിലെ വീട്ടിൽ അന്തരിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലുണ്ടായ വീഴ്ചയില്‍ അദ്ദേഹത്തിന്റെ തുടയെല്ലിന് പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് അന്ത്യം. ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ വ്യക്തിയാണ് സലിം ദുറാനി.
1934 ഡിസംബർ 11ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനിച്ച അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇടംകൈയൻ ബൗളറായിരുന്ന അദ്ദേഹം 29 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 1961-1962ലെ ചരിത്രപരമായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ 2-0ന് തോൽപ്പിക്കാൻ ഇന്ത്യയെ സഹായിച്ചത് ദുറാനി ആയിരുന്നു. ഇന്ത്യക്കായി കളിച്ച 50 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും ഏഴ് അർദ്ധസെഞ്ച്വറികളും താരം നേടിയിരുന്നു.
പോർട്ട് ഒഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ സർ ഗാർഫീൽഡ് സോബേഴ്സിനെയും ക്ലൈവ് ലോയിഡിനെയും പുറത്താക്കിയതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. 1973ൽ പ്രവീൺ ബാബിക്കൊപ്പം 'ചരിത്ര' എന്ന സിനിമയിൽ അഭിനയിച്ച് ക്രിക്കറ്റ് താരം ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |