നെയ്യാറ്റിൻകര: 15കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തിരുപുറം മാങ്കുട്ടം പി. എം. കോട്ടേജിൽ മനോജിന് (30) 23 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി ജഡ്ജി കവിതാ ഗംഗാധരന്റേതാണ് വിധി. പീഡനത്തിന് ഒത്താശ നൽകി പ്രതിയെ സഹായിക്കുകയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത തിരുപുറം മാങ്കുട്ടം വലിയവിള വീട്ടിൽ അനൂപിന് 10,000 രൂപ പിഴ ശിക്ഷയും വിധിച്ചു.
2015ലാണ് കേസിനാസ്പദമായ സംഭവം. സമീപവാസിയായ 15കാരി ട്യൂഷനു പോകുമ്പോൾ കുട്ടിയുമായി അടുപ്പമുണ്ടാക്കിയ പ്രതി കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തും പ്രതിയുടെ വീട്ടിലെത്തിച്ചും നിരന്തരം പീഡിപ്പിച്ചിരുന്നു. മാനസികമായി തളർന്ന കുട്ടി ഭയം കാരണം വീട്ടിൽ നിന്നിറങ്ങി പോയി. കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൂവാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ, അഡ്വ. ഗോപികഗോപാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |