SignIn
Kerala Kaumudi Online
Friday, 29 March 2024 9.26 PM IST

ട്യൂഷന് പോകുന്ന പതിനഞ്ചുകാരിയുമായി അടുപ്പമുണ്ടാക്കി, നിരന്തരം പീഡിപ്പിച്ചു, പെൺകുട്ടി ഭയന്ന് വീട്ടിൽ നിന്നിറങ്ങിപ്പോയി; പ്രതിയ്ക്ക് 23 വർഷം തടവ്‌

manoj

നെയ്യാറ്റിൻകര: 15കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തിരുപുറം മാങ്കുട്ടം പി. എം. കോട്ടേജിൽ മനോജിന് (30) 23 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി ജഡ്ജി കവിതാ ഗംഗാധരന്റേതാണ് വിധി. പീഡനത്തിന് ഒത്താശ നൽകി പ്രതിയെ സഹായിക്കുകയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത തിരുപുറം മാങ്കുട്ടം വലിയവിള വീട്ടിൽ അനൂപിന് 10,000 രൂപ പിഴ ശിക്ഷയും വിധിച്ചു.

2015ലാണ് കേസിനാസ്പദമായ സംഭവം. സമീപവാസിയായ 15കാരി ട്യൂഷനു പോകുമ്പോൾ കുട്ടിയുമായി അടുപ്പമുണ്ടാക്കിയ പ്രതി കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തും പ്രതിയുടെ വീട്ടിലെത്തിച്ചും നിരന്തരം പീഡിപ്പിച്ചിരുന്നു. മാനസികമായി തളർന്ന കുട്ടി ഭയം കാരണം വീട്ടിൽ നിന്നിറങ്ങി പോയി. കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൂവാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ, അഡ്വ. ഗോപികഗോപാൽ എന്നിവർ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POCSO CASE, 15 YEAR OLD GIRL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.