മുൾക്കിരീടം ശിരസ്സിൽ ചാർത്തി
മൗനവേദന ഉള്ളിലൊതുക്കി
മൃദുവായ് മൃദുവായ് മന്ദഹസിച്ച്
മരണം കൈവരിച്ച ദേവാ !
തിന്മകൾ നിറയുമീ മണ്ണിൽ
പാപത്തിൻ വിത്തുകൾ മുളയ്ക്കുന്നു ;
മനസ്സുകൊണ്ടെന്നും എത്തുന്നു ഞങ്ങൾ
പുണ്യമാം ജോർദ്ദാൻ നദിക്കരയിൽ.
വാനമേഘങ്ങളിൽ മഴവില്ലുപോലെ
കാണുന്നു നിൻ മഹത്ത്വം നിത്യം.
വയൽപ്പുല്ലിൽ പോലും അലങ്കാരം ചാർത്തും
ആഴിയും ഭൂമിയും തീർത്ത നാഥാ,
അഗ്നിപരീക്ഷകൾ നേരിടും ഞങ്ങൾക്ക്
സഹനത്തിൻ തുഴയെന്നും തന്നീടണേ !
ലോകത്തെ സ്നേഹിച്ച കുറ്റത്താൽ
ബലിയായ് നല്ലവർ മാറുന്നു ;
കാരിരുമ്പാണികളിന്നു കരളിൽ
ക്രൂരമായ് വിധി വീണ്ടും തറയ്ക്കുന്നു.
മെഴുകുതിരി പോലെ ഉരുകുമ്പോഴും
അഭയം നിന്നപദാനം മാത്രം.
അലയാഴി പോലും വരുതിയിലാക്കി
ഉപമകൾ ഉരുവിട്ട ദൈവപുത്രാ,
അനുതാപം ചൊല്ലും അജ്ഞരാം ഞങ്ങൾക്ക്
അമലമാം ജീവജലം നൽകേണമേ !
Mob: 9446786724
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |