SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.29 AM IST

ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തുന്നതും കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് വെള്ളയിൽ പൊതിഞ്ഞ ശരീരം;അവളുടെ മോഹങ്ങളും ജീവിതവും ഏതോ ഒരുത്തന്റെ ലഹരി പ്രാന്തിൽ അവസാനിച്ചു, കുറിപ്പ്

vandana

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ അനീഷ് ഓമന രവീന്ദ്രൻ. അവളുടെ മോഹങ്ങളും ജീവിതവും ഏതോ ഒരുത്തന്റെ ലഹരി പ്രാന്തിൽ അവസാനിച്ചുവെന്നും ഇതിനെല്ലാം കാരണം സമൂഹമാണെന്നും അനീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

വന്ദനയുടെ അച്ഛന്റെയും അമ്മയുടെയും മുഖമാണ് തന്റെ മനസിൽ വരുന്നതെന്നും ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തുന്നതും കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് വെള്ളയിൽ പൊതിഞ്ഞ മകളുടെ ശരീരമെത്തുന്നത് ആലോചിക്കുമ്പോൾ തന്നെ മനസ് മരവിച്ച് പോകുകയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്തൊരു സമൂഹമാണിത്!!!!

ലഹരി ഉപയോഗത്താൽ അദ്ധ്യാപക ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട വ്യക്തി. ഡി-അഡിക്ഷൻ കേന്ദ്രത്തിൽ നിന്നും ചാടി രക്ഷപെടുന്നു. തുടർന്ന് പ്രതിയെ പിടികൂടി ദേഹ പരിശോധനക്ക് പൊലീസ് ആശുപത്രിയിൽ എത്തിക്കുന്നു. ഇതുവരെ എല്ലാം ഓക്കേ.

പഠനത്തിന്റെ ഭാഗമായുള്ള ഹൗസ് സർജൻസി ചെയ്യുവാൻ ജില്ലാ താലൂക്ക് ആശുപത്രിയീൽ ജോലി നോക്കുന്നു. മുന്നിൽ വന്ന പ്രതിയുടെ കാലിലെ മുറിവകളിൽ മരുന്ന് പുരട്ടുവൻ തികച്ചും പൂർണമനസോടെ എത്തിയ വന്ദനയെ കത്രിക കൊണ്ട് പലവട്ടം കുത്തി കൊലപ്പെടുത്തുന്നു.

ഇ വാർത്ത വായിച്ചപ്പോൾ എന്റെ മനസ്സിൽ അദ്യം ഓടിയെത്തിയത്. വന്ദനയുടെ അച്ഛന്റെയും അമ്മയുടെയും മുഖം അണ്. എന്നത്തേയും പോലെ മകൾ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തുന്നതും കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് വെള്ളയിൽ പൊതിഞ്ഞ മകളുടെ ശരീരം ആയിരിക്കും എത്തുന്നത്. ചിന്തിച്ചാൽ തന്നെ മനസ്സ് മരവിച്ചു പോകുന്ന അവസ്ഥ.

ഒരു നേരം വെളുത്തപ്പോൾ തങ്ങളോടൊപ്പം പഠിച്ചിരുന്ന സഹപ്രവർത്തക കൂടെയില്ല. 23 വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടി. അവളുടെ മോഹങ്ങളും ജീവിതവും ഏതോ ഒരുത്തന്റെ ലഹരി പ്രാന്തിൽ അവസാനിച്ചു.

ഇതിനെല്ലാം കാരണം നമ്മുടെ സമൂഹം അണ്. ഉപയോഗിക്കരുത് എന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ദൂഷ്യ വശങ്ങളും മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. എന്നാലും സമൂഹം ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്. കൊള്ള ലാഭം കിട്ടും എന്നതിനാൽ ഇത് വിൽപന നടത്തുന്നവരും അണ്. നിങ്ങൾ അണ് വന്ദനയെ കൊന്നത്.

വന്ദനയുടെ കൊലയാളികൾ ലഹരി വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഇ സമൂഹം തന്നെയാണ്.

പ്രണാമം വന്ദന.

വേദനയോടെ.

അനീഷ് ഓമന രവീന്ദ്രൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANEESH OMANA RAVEENDRAN, FB POST, DOCTOR VANDANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.