ഷാർജ: ബോട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയായ ഏഴ് വയസുകാരൻ മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റയും മഞ്ജുഷയുടെയും മകൻ പ്രണവ് (7) ആണ് മരിച്ചത്. ഷാർജയിലെ ഖോർഫുക്കാനിൽ ഇക്കഴിഞ്ഞ പെരുന്നാൾ ദിവസമാണ് ബോട്ട് അപകം ഉണ്ടായത്. അപകടത്തെ തുടർന്ന് പ്രണവ് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബുദാബിയിലെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഇതേ ബോട്ട് അപകടത്തിൽ കാസകോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ (38) സംഭവദിവസം തന്നെ മരിച്ചിരുന്നു. മറിഞ്ഞ ബോട്ടിന്റെ അടിയിൽപെട്ടതാണ് മരണത്തിന് കാരണമായത്. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. പെരുന്നാൾ ദിവസം വെെകുന്നേരം 3.40ന് ഉല്ലാസ യാത്രാ തിരിച്ച ബോട്ടാണ് കടലിൽ മറിഞ്ഞത്. ആകെ 18 പേരാണ് ഈ സമയം ബോട്ടിൽ ഉണ്ടായിരുന്നത്. കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോഴായിരുന്നു അപകടം. റെസ്ക്യൂ സംഘങ്ങളും പൊലീസും ചേർന്നാണ് കടലിൽ വീണ എല്ലാവരെയും കരയ്‌ക്കെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |