ന്യൂഡൽഹി: ഡോ. വന്ദനാ ദാസിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരത്തിൽ ഡോക്ടർമാർക്ക് നേരെയുണ്ടാകുന്ന ആവർത്തിച്ചുള്ള ആക്രമണം ആശങ്കാജനകമാണെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അപലപനീയമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വനന്ദയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു.
പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണുണ്ടായതെന്നും ആരോഗ്യമന്ത്രി വീണ ജോർജിന്റെ പരാമർശം കൂടുതൽ മുറിവുണ്ടാക്കിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അപലപനീയമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ട വന്ദനാ ദാസിന്റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |