SignIn
Kerala Kaumudi Online
Thursday, 25 April 2024 10.13 PM IST

മുഖ്യമന്ത്രി വൻപരാജയം: കെ. സുരേന്ദ്രൻ

p

കോഴിക്കോട്: ആഭ്യന്തരമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി വൻപരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മയക്കുമരുന്ന് ലോബിയെ നേരിടുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോക്ടർ വന്ദനയുടേത്. പരിക്കേറ്റ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നൽകാൻപോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംവിധാനമില്ലായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി മനുഷ്യത്വരഹിതമായ പ്രസ്താവന നടത്തുകയാണ്.

സർക്കാർ ആശുപത്രികളിൽ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. പൊതുആരോഗ്യ വകുപ്പിൽ ജനങ്ങൾക്ക് വിശ്വാസമില്ല. മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് വിദേശയാത്രയ്ക്ക് ഇത്തവണ അനുമതി കിട്ടാതിരുന്നത്.

താനൂർ ദുരന്തത്തിൽ മന്ത്രിമാരായ മുഹമ്മദ് റിയാസും അബ്ദുൾ റഹിമാനും ഉത്തരവാദികളാണ്. സി.പി.എം നേതാക്കളുടെ അനുയായിയായ ബോട്ടുടമയെ രക്ഷിക്കാൻ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ലീഗ് നേതാക്കളെ കണ്ട് എല്ലാം സബൂറാക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ലീഗ് സി.പി.എമ്മിനൊപ്പം ചേരും.

20ന് കരിദിനമായി

ആചരിക്കും

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ മേയ് 20ന് ബി.ജെ.പി കരിദിനമായി ആചരിക്കും. അന്നേദിവസം സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്തും. 27വരെ ബൂത്ത്, പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ മോർച്ചകളുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കും. കേരളത്തിൽ ഭരണത്തകർച്ചയും അരാജകത്വവും മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.