തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ കത്തികൊണ്ട് വനിതാ മജിസ്ട്രേറ്റിനെ കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. രാത്രി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈൽ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയുമായിരുന്നു. അമ്മ മജിസ്‌ട്രേറ്റിനോട് സംസാരിക്കുന്നതിനിടെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു.
അമ്മ തടഞ്ഞതോടെ കുട്ടി സ്വയം മുറിവേൽപ്പിച്ചു. സംഭവം നടക്കുമ്പോൾ ചേംബറിന് പുറത്തായിരുന്ന പൊലീസ്, ശബ്ദം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, ഇത്തരത്തിലൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സിറ്റി പൊലീസിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |