പോത്തൻകോട്: ഉന്നതഉദ്യോഗസ്ഥർക്കെന്ന പേരിൽ പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങിയെന്ന പരാതിയിൽ പൊലിസുകാരനെ സംരക്ഷിച്ച് വകുപ്പ് തല റിപ്പോർട്ട്. കഴക്കൂട്ടം അസി. കമ്മിഷണറുടെയും പോത്തൻകോട് എസ്.എച്ച്.ഒ യുടെയും പേരിൽ മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസുകാരനെതിരെയാണ് അന്വേഷണം നടക്കുന്നത്.
പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം എസ് സ്റ്റോഴ്സ് ഉടമ ജി.മുരളീധരൻ നായരുടെ കടയിൽ നിന്നാണ് ഒരു മാസം മുൻപ് 800 രൂപ വിലവരുന്ന അഞ്ച് കിലോ മാമ്പഴം വാങ്ങി പണം ഉന്നത ഉദ്യോഗസ്ഥർ നൽകുമെന്ന് പറഞ്ഞു കടന്നു കളഞ്ഞത്. എന്നാൽ പൊലീസ് ഉദ്യാഗസ്ഥരെ കണ്ട് കടക്കാരൻ കാര്യം തിരക്കിയപ്പോഴാണ് താൻ കബളിക്കപ്പെട്ട കാര്യം മനസിലായത്. തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ആരോപണം നേരിടുന്ന പൊലീസുകാരന് പങ്കില്ലന്നും സംഭവ സമയത്ത് പൊലീസുകാരൻ സ്റ്റേഷനിലായിരുന്നു എന്നുമാണ് അന്വേഷണ റിപ്പോർട്ട്. ഇത് എസ് പിയ്ക്ക് നൽകിയതായും സൂചനയുണ്ട്. അതിനിടെ, ആരോപണം നേരിടുന്ന പൊലീസുകാരനെ പോത്തൻകോട് സ്റ്റേഷനിൽ നിന്നും എ.ആർ ക്യാമ്പിലേയ്ക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |