എരുമപ്പെട്ടി (തൃശൂർ): ഭാര്യയുടെ നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്‌സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്ത ഭർത്താവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33) യെയാണ് എസ്.ഐ: ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ സെബി പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.
രണ്ടര വർഷം മുമ്പാണ് പാലക്കാട് സ്വദേശിയായ യുവതിയെ സെബി വിവാഹം ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വധൂഗൃഹത്തിൽ നിന്ന് പത്ത് പവന്റെ സ്വർണാഭരണം സ്ത്രീധനമായി വാങ്ങിയിരുന്നു. ഇതിന് ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സെബിയും കുടുംബവും യുവതിയെ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. മദ്യം കഴിക്കാൻ നിർബന്ധിപ്പിക്കുന്നതായും പരാതിയുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഈ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഇതിനിടയിലാണ് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ ഷെയർ ചെയ്തത്.
ഭാര്യമാരുടെ നഗ്‌ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പാണിതെന്നും യുവതിയുടെ നഗ്‌ന ചിത്രങ്ങൾ ആപ്പിൽ ഷെയർ ചെയ്തതായും ഇയാളുടെ ഫോൺ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പങ്കാളികളെ പരിചയപ്പെടുത്തി പരസ്പരം കൈമാറുന്നതിനും ഈ ആപ്പ് ഉപയോഗപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കുന്നംകുളം അസി. കമ്മിഷണർ ടി.എസ്. ഷിനോജിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |