കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് റോഡിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴയിനത്തിൽ കൊച്ചി കോർപ്പറേഷൻ ഈടാക്കിയത് 67 ലക്ഷത്തിന്റെ ഭീമൻ പിഴ. മിനിമം പിഴ ആയിരം രൂപയാണ്. മാലിന്യത്തിന്റെ അളവ്, തരം, നിക്ഷേപിച്ച സ്ഥലം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പിഴ.
വിശ്രമമില്ലാതെ സ്ക്വാഡുകൾ
പ്ളാന്റിലെ തീപിടിത്തത്തിനു ശേഷം മാർച്ച് 25 മുതൽ സ്‌ക്വാഡുകളുടെ എണ്ണം ഒന്നിൽ നിന്ന് നാലാക്കി. വൈകിട്ട് ആറു മുതൽ പുലർച്ചെ ആറു വരെയാണ് പ്രവർത്തനം. രണ്ടു ജീവനക്കാരും വാഹനവും ഡ്രൈവറുമാണ് ഒരു സ്ക്വാഡിൽ.പണം ഉടൻ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അഞ്ചു ദിവസം വരെ സാവകാശം.
ഏപ്രിലിൽ മാത്രം 32 ലക്ഷം പിഴ ലഭിച്ചു. നഗരപരിധിയിൽ നിന്ന് ദിവസം ശരാശരി മൂന്നു ലക്ഷം രൂപയും പശ്ചിമകൊച്ചിയിൽ നിന്ന് പതിനായിരം രൂപയും പിഴയിനത്തിൽ ലഭിച്ചു.
പിഴനിരക്ക്
വ്യക്തികളിൽ നിന്ന് : 1,000 - 2,000
ചാക്കിലെ മാലിന്യം : 10,000
ജലാശയങ്ങളിൽ മാലിന്യം തള്ളൽ: 25,000
• 25 പേരിൽ നിന്ന് 25000 രൂപ പിഴ ഈടാക്കി.
• 93 വാഹനങ്ങൾക്കെതിരെ പൊലീസ് കേസ്
''പിഴ വാങ്ങിയെടുക്കുന്നത് പ്രയാസകരമായ ദൗത്യമാണ്. ആളുകൾ തട്ടിക്കയറും. സ്ഥിതി വഷളാകുമെന്ന് തോന്നിയാൽ ഞങ്ങൾ പൊലീസ് സഹായം തേടും. മിക്ക പ്രദേശങ്ങളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന സംഘടനകളുടെയും സഹകരണം ലഭിക്കും''- ആരോഗ്യവിഭാഗം ജീവനക്കാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |