അഗളി: ആനക്കട്ടിയിൽ തമിഴ്നാട് വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമൽ (23) മരിച്ചു. സലീം അലി പക്ഷി സങ്കേതത്തിൽ ഗവേഷണത്തിനെത്തിയതാണ്. ചൊവ്വാഴ്ച രാത്രി ക്യാമ്പസിനുള്ളിലേക്ക് നടക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയവർ വിശാലിനെ രക്ഷപ്പെടുത്തി ഉടൻ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചു. നെഞ്ചിന് പൊട്ടലും വലതുകാലിൽ രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ തടാകം പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |