തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ 8,9 ക്ലാസുകളിൽ സ്കൂളുകളിലെത്താനാവാതെ
വീടുകളിലിരുന്ന് ഓൺലൈൻ പഠനം നടത്തിയവരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ
റെക്കാഡ് വിജയം നേടിയത്.
നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ 2581 സ്കൂളുകളിൽ 951 എണ്ണം സർക്കാർ സ്കൂളുകളും, 1291
എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. 439 അൺ എയ്ഡഡ് സ്കൂളുകളും പൊതുവിദ്യാലയങ്ങളിലെ മികവ് പ്രകടമാക്കുന്നതാണ് ഈ കണക്ക്. ഓൺലൈൻ ക്ളാസുകൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചെന്ന് അഭിപ്രായമുയർന്നതിനാൽ ബ്രിഡ്ജ് കോഴ്സ് ഉൾപ്പെടെയുള്ളവ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഇത്തവണ മുഴുനീള സ്കൂൾ പ്രവർത്തനം ആരംഭിച്ചതിനാൽ ഒരാനുകൂല്യവുമില്ലായിരുന്നു.
സർക്കാരിന്റെ ഇച്ഛാശക്തിയുടെ
വിജയം: കെ.എസ്.ടി.എ
തിരുവനന്തപുരം: ജനകീയ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതാണ് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനമെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പറഞ്ഞു. സർക്കാരിന്റെ ഇച്ഛാശക്തിയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആത്മസമർപ്പണവും പൊതുസമൂഹത്തിന്റെ പിന്തുണയും ഇതിനു പിന്നിലുണ്ട്.
സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും പഴിചാരാൻ ശ്രമിച്ചവർക്കുള്ള മറുപയാണ് വിജയമെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ പ്രസ്താവനയിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |