SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.01 AM IST

അരീക്കോട് മഹാദേവനെ തേടിയെത്തി 'കെെകാര്യം'ചെയ്ത് കാട്ടാനക്കൂട്ടം; ഒടുവിൽ രക്ഷയ്‌ക്കെത്തിയത് ആർ ആർ ടി സംഘം

-elephant

പാലക്കാട്: കാടിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. പാലക്കാട് കല്ലടിക്കോട് ശിരുവാണിയിലാണ് സംഭവം. ഇന്നലെ രാത്രി 11.30നാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമത്തിൽ നാട്ടാനയ്ക്ക് പരിക്കേറ്റത്. അരീക്കോട് മഹാദേവൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മണ്ണാർക്കാട് നിന്ന് ആർ ആർ ടി സംഘമെത്തി പടക്കം പൊട്ടിച്ചാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. തടി പിടിക്കാനാണ് ഈ പ്രദേശത്ത് നാട്ടാനയെ കൊണ്ട് വന്നത്.

കരിമ്പ-ശിരുവാണി ദേശീയപാതയിൽ നിന്ന് കേവലം 100മീറ്റർ മാത്രം അകലെയാണ് സംഭവം. പൊതുവേ വന്യമൃഗ ശല്യം രൂക്ഷമായ മേഖലയാണിത്.

സംസ്ഥാനത്ത് ഇന്നലെ നാലിടങ്ങളിലായി വന്യമൃഗ ആക്രമണം നാട്ടുകാർക്ക് നേരെ ഉണ്ടായി. രണ്ടിടങ്ങളിൽ നടന്ന കാട്ടുപോത്ത് ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. എരുമേലി പുറത്തേൽ ചാക്കോച്ചൻ (70), പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി മരിച്ചത്. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കിയിരുന്നു.

കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്നലെ ഒരാൾ മരിച്ചിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസാണ് (64) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്ന് നാട്ടിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD ELEPHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.