SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.34 AM IST

യു.ഡി.എഫ് കുറ്റപത്രം

u-d-f

തിരുവനന്തപുരം: ഒരുവശത്ത് അഴിമതിയും മറുവശത്ത് ജനങ്ങളുടെ നടുവൊടിക്കുന്ന നികുതി ഭീകരതയുമാണ് നടക്കുന്നതെന്ന് യു.ഡി.എഫ് കുറ്റപത്രം. എ.ഐ ക്യാമറയിലും കെ-ഫോൺ പദ്ധതിയിലും പാവപ്പെട്ടവർക്ക് പാർപ്പിടം പണിയുന്ന ലൈഫ് പദ്ധതിയിലും കൊവിഡ് കാലത്ത് മെഡിക്കൽ സാമഗ്രികൾ വാങ്ങിയതിലുമെല്ലാം കോടികളുടെ അഴിമതി നടന്നു. പാവപ്പെട്ട ജനങ്ങളുടെ പേരിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.

പ്രധാന ആരോപണങ്ങൾ

 ബഡ്‌ജറ്റിലൂടെ 5,000 കോടിയുടെ അധിക നികുതി ഭാരം കൂടാതെ 2 രൂപ ഇന്ധനസെസ്

 കെട്ടിട നികുതി, വെള്ളക്കരം, വൈദ്യുതി ചാർജ് വർദ്ധനയിലൂടെ അധികഭാരം

 വർദ്ധിച്ച ലഹരി ഉപയോഗം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ

 താനൂർ ബോട്ടപകടത്തിന് കാരണം സർക്കാരിന്റെ അനാസ്ഥ

 ഡോ. വന്ദനാ ദാസിന് ജീവൻ നഷ്ടമായതിലുൾപ്പെടെ പൊലീസ് നിഷ്ക്രിയത്വം

 കർഷകർ, മത്സ്യത്തൊഴിലാളി, പട്ടികജാതി/ വർഗ്ഗ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളില്ല

 1000 കോടി നെല്ലുസംഭരണകുടിശ്ശിക

 കാരുണ്യ പദ്ധതി ഇല്ലാതാക്കി

 ആശ്വാസകിരണമടക്കം എല്ലാ ക്ഷേമപദ്ധതികളിലും കുടിശ്ശിക

 കെട്ടിട നിർമ്മാണ തൊഴിലാളികളുടെ 8 മാസത്തെ പെൻഷൻ കുടിശ്ശിക

 വന്യജീവി ആക്രമണ നഷ്ടപരിഹാര അപേക്ഷകൾ കെട്ടിക്കിടക്കുന്നു

 പാചകത്തൊഴിലാളികൾക്ക് മാസങ്ങളായി വേതനം മുടങ്ങി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF CON
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.