തിരുവനന്തപുരം: പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചത് എല്ലാവർഷവും ജനങ്ങളോട് പറയുന്ന പ്രോഗ്രസ് കാർഡ് തന്നെയാണ് സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമെന്ന് മുഖ്യമന്ത്രി.
രാജ്യത്ത് ഇത്തരത്തിൽ വോട്ടർമാരോട് ഉത്തരവാദിത്വം കാട്ടുന്ന ഏകസർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. വാഗ്ദാനം ചെയ്ത 900കാര്യങ്ങളിൽ 809 ലും നടപടികളെടുത്തു. അതെല്ലാം പൂർത്തിയാക്കാൻ ശ്രമിച്ചുവരികയാണ്. സിൽവർ ലൈൻ പദ്ധതി നടപടികൾ മുന്നോട്ട് പോകുന്നു. ടെൻഡർ ഡോക്യുമെന്റ് തയ്യാറാക്കൽ, ജിയോ ടെക്നിക്കൽ പഠനം, സി.ആർ.ഇസഡ് മാപ്പിംഗ്, ഹൈഡ്രോളജിക്കൽ പഠനം, പാരിസ്ഥിതിക ആഘാത പഠനം എന്നിവ നടക്കുന്നു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സെപ്തംബറിൽ ആദ്യകപ്പൽ എത്തും. മലയോര ഹൈവേ നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കെ.എസ്.ആർ.ടി.സി.ജീവനക്കാർക്ക് ശമ്പളം നൽകാൻ 2296കോടി നൽകി. പെൻഷൻ വിതരണം ഉറപ്പാക്കി.
സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കിയെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. പശ്ചാത്തല സൗകര്യവികസനം, പൊതുമേഖലാസംരക്ഷണം, വിജ്ഞാനമേഖലയിലെ പുതിയ സംരംഭങ്ങൾ, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ നേട്ടങ്ങളായി.
കേന്ദ്ര ഗ്രാന്റ് കുറഞ്ഞതും ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതും വായ്പാ പരിധി വെട്ടിക്കുറച്ചതും കേന്ദ്രനികുതി വിഹിതം കുറഞ്ഞതും പ്രതിസന്ധിയായി. തനത് വരുമാനം കൂട്ടിയും ചെലവ് ക്രമീകരിച്ചും ആണ് ഇത് മറികടന്നത്.മൊത്ത ആഭ്യന്തരവരുമാനത്തിൽ 12ശതമാനം വർദ്ധന കൈവരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |