കൊച്ചി: സ്കൂട്ടർ യാത്രികനെ കാറിടിപ്പിച്ച് വീഴ്‌ത്തി നിറുത്താതെ പോയ കേസിൽ പ്രതിയായ എറണാകുളം കവന്ത്ര സ്റ്റേഷനിലെ എസ്.എച്ച്.ഒ ജി.പി. മനുരാജിനെ കാസർകോട് ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. പൊലീസ് ഉദ്യോഗസ്ഥനായിട്ടും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാതെ കടന്നുകളഞ്ഞത് ഗുരുതര വീഴ്ചയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ 18ന് രാത്രി ഒമ്പതരയോടെയാണ് മനുരാജും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ചിരുന്ന കാർ തോപ്പുംപടി ഹാർബർ പാലത്തിൽ ചുള്ളിക്കൽ ഇല്ലക്കൽപ്പറമ്പിൽ വീട്ടിൽ വിമൽ (28) ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. തെറിച്ചുവീണ വിമലിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസെടുക്കാൻ വൈകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |