കൊച്ചി: പതിനാറുകാരന് നേരെ ക്രൂരമർദനം. കൊച്ചിയിൽ അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേർന്നാണ് കുട്ടിയെ മർദിച്ചത്. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിനാണ് കുട്ടിയുടെ കെെ കമ്പിവടികൊണ്ട് തല്ലിയൊടിച്ചത്. സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ ശരീരത്തിൽ കത്രികകൊണ്ട് മുറിവേൽപ്പിച്ചതിന്റെ പാടുകളുമുണ്ട്. കുട്ടിയുടെ ഒരു കെെ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കെെ നീരുവന്ന നിലയിലുമാണെന്ന് പൊലീസ് അറിയിച്ചത്. മർദിച്ചതിന്റെ പാടുകളും ദേഹത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. രാജേശ്വരിയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്.
പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പാെലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്തെന്ന് അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതികളെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ കുട്ടി ഒരു ബന്ധുവീട്ടിലാണ്. ജുവനെെൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |