ലക്‌നൗ: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ കുറ്റക്കാരനല്ലെന്ന് ഉത്തർ പ്രദേശ് കോടതി. കീഴ്ക്കോടതി വിധിക്കെതിരെ അസംഖാൻ രാംപൂർ കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണക്കോടതി വിധി റദ്ദാക്കിയ കോടതി അസം ഖാൻ കുറ്റക്കാരനല്ലെന്ന് വിധിക്കുകയായിരുന്നു.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും അന്നത്തെ മജിസ്ട്രേട്ട് ഔഞ്ജനേയ കുമാർ സിംഗിനെതിരെയും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി എന്നായിരുന്നു കേസ്. കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് വർഷം ശിക്ഷിക്കപ്പെടുകയും ചെയ്തതിന് പിന്നാലെ അസം ഖാന് എം.എൽ.എ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ രാംപൂർ സദറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചിരുന്നു. നിലവിൽ അഴിമതി ഉൾപ്പെടെ 87 കേസുകൾ അസം ഖാനെതിരെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |