കാൺപൂർ: പുത്തൻ തലമുറ വാഹനങ്ങൾക്കെല്ലാം സെക്യൂരിറ്റി അലാറം എന്നത് അത്യാവശ്യമായ കാര്യമാണ്. ഇത്തരത്തിൽ അലാറമില്ലാത്ത ഒരു മാരുതി വാൻ കട്ടെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥികളായ യുവാക്കൾക്ക് സംഭവിച്ച മണ്ടത്തരമാണ് ഇപ്പോൾ വാർത്തയാകുന്നത്. കാൺപൂരിലെ ഡബൗളി മേഖലയിൽ ആണ് സംഭവം. മൂന്ന് യുവാക്കൾ വാൻ കട്ടെടുക്കാൻ തീരുമാനിച്ചു. അവർ പ്ളാനുമായി മുന്നോട്ട്പോയി ഒരു വാനും കണ്ടെത്തി. എന്നാൽ പിന്നെയാണ് പ്രധാന പ്രശ്‌നം. മൂന്നുപേർക്കും വണ്ടിയോടിക്കാനറിയില്ല.
ഒന്ന് അമ്പരന്നെങ്കിലും മൂവരും മോഷണം നടത്താൻ തന്നെ തീരുമാനിച്ചു. പാതിരാത്രിയിൽ മൂവരും വാഹനം തള്ളി കുറച്ച് ദൂരെയെത്തിച്ചു ഏതാണ്ട് 10 കിലോമീറ്ററോളം. ഒടുവിൽ ക്ഷീണിച്ച് അവശരായ അവർ വാഹനം ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അതിനുമുൻപ് വാഹനത്തിന്റെ നമ്പർ പ്ളേറ്റ് ഒഴിഞ്ഞ ഒരിടത്ത് ഉപേക്ഷിച്ച് അവർ സ്ഥലംവിട്ടു. എന്നാൽ അന്വേഷണത്തിലൂടെ കള്ളന്മാരെ കൃത്യമായി പൊലീസ് പിടികൂടി. സത്യം കുമാർ, അമൻ ഗൗതം, അമിത് വെർമ എന്നിവരായിരുന്നു കള്ളന്മാർ. സത്യം ബി.ടെക് വിദ്യാർത്ഥിയും അമൻ ബി.കോം അവസാന വർഷ വിദ്യാർത്ഥിയുമാണ്. മേയ് ഏഴിനാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മോഷ്‌ടിച്ച വാഹനങ്ങൾ വിൽക്കുന്നതിന് ഒരു വെബ്‌സൈറ്റ് നിർമ്മിക്കുകയായിരുന്നു സത്യമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |