തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് പത്ത് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനം വരെ സീറ്റുകൾ വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിലൂടെ 65,000 സീറ്റുകളാണ് വർദ്ധിക്കുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനവും, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനയ്ക്കാണ് അനുമതി . ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധന അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കും.ഹയർ സെക്കൻഡറി സ്കൂളുകളിൽ 2022-23ൽ അനുവദിച്ച 81 താൽക്കാലിക ബാച്ചുകളും,. 2022- 23ൽ നിലനിറുത്തിയ 18 സയൻസ് , 49 ഹ്യുമാനിറ്റീസ്, എട്ട് കൊമേഴ്സ് ബാച്ചുകളും തുടരും.
. ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,17,864 ആണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 68,604.. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന വിഷയത്തിലോ, സ്കൂളിലോ പ്രവേശനം ലഭിക്കാതെ വരുമെന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ആശങ്ക.മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കുന്നത് സർക്കാരിന് കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിനാൽ പരിഗണിച്ചില്ല. പുതിയ ബാച്ചുകൾക്കനുസരിച്ച് അധിക അദ്ധ്യാപക തസ്തികകളും വേണ്ടി വരും. ഒരു ബാച്ചിന് ആറ് തസ്തികകളെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. 2014ലും 15ലും 51 സ്കൂളുകളിൽ അനുവദിച്ച 58 പുതിയ ബാച്ചുകളിൽ സ്ഥിരം അദ്ധ്യാപകരായിട്ടില്ല. 27 സർക്കാർ സ്കൂളുകളിൽ 32 ബാച്ചുകളും 24 എയ്ഡഡ് സ്കൂളുകളിൽ 26 ബാച്ചുകളുമാണ് അന്ന് അനുവദിച്ചത്.
കഴിഞ്ഞ വർഷം:
20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനയും 81 താൽക്കാലികബാച്ചുകളും
അനുവദിച്ചപ്പോൾ 3,60,692 സീറ്റുകളുണ്ടായിരുന്നത് 4.18ലക്ഷമായി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |