കൊച്ചി: ഹണിട്രാപ്പ് നടത്തി പണം കവർന്ന സംഭവത്തിൽ കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ, മലപ്പുറം സ്വദേശി എന്നിവരെ എറണാകുളം സൗത്ത് പൊലീസ് പിടികൂടി. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിൽ നിന്ന് പണം കവർന്നകേസിലാണ് അറസ്റ്റ്. യുവാവിനെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും സ്ഥിരമായി സെക്സ് ചാറ്റുൾപ്പെടെ നടത്തുകയുമായിരുന്നു, പിന്നീട് എറണാകുളം പള്ളിമുക്കിൽ വച്ച് നേരിൽകാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി . സ്ഥലത്തെത്തിയ യുവാവിനെ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ശരണ്യയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേർ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ.ടി.എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു,
രണ്ടാഴ്ത മുൻപാണ് യുവാവിന് ശരണ്യ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. അതിന് ശേഷം ഇരുവരും സുഹൃത്തുക്കളാകുകയും സെക്സ് ചാറ്റ് അടക്കം നടത്തിവരികയും ചെയ്തു. തുടർന്നാണ് യുവാവ് ശരണ്യ പറഞ്ഞതനുസരിച്ച് കൊച്ചിയിൽ എത്തിയത്. എന്നാൽ കേസിലെ മറ്റു പ്രതികൾ ചേർന്ന് യുവാവിനെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും മർദ്ദിക്കുകയും എ.ടി.എം കാർഡ് തട്ടിയെടുത്ത് നാലായിരം രൂപയോളം ബലമായി പിൻവലിക്കുകയും ചെയ്തു. തുടർന്നും യുവാവിനെ പ്രതികൾ ഭീഷണിപ്പെടുത്തി ഫോൺ ബലമായി പിടിച്ചുവാങ്ങുകയും എറണാകുളം പത്മ ജംഗ്ഷനിൽ വിളിച്ചുവരുത്തി പണം കവർച്ച നടത്തുകയുമായിരുന്നു.
ശരണ്യയുമായി യുവാവ് നടത്തിയ സെക്സ് ചാറ്റുക& പരസ്യപ്പെടുത്തും എന്നു പറഞ്ഞാണ് യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാൽ വീണ്ടും യുവാവിനോട് 25000 രൂപ നൽകണമെന്ന് പറഞ്ഞ് പ്രതികൾ ഭീഷണി തുടർന്നതോടെ എറണാകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |