SignIn
Kerala Kaumudi Online
Thursday, 25 April 2024 10.02 PM IST

മൂത്തമകനെ കെട്ടിത്തൂക്കിയത് ജീവനോടെ: കണ്ണൂർ കൂട്ടമരണത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

kannur

കണ്ണൂർ: കണ്ണൂര്‍ ചെറുപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.കൊലപ്പെടുത്തുന്നതിന് മുമ്പ് മക്കൾക്ക് ഭക്ഷണത്തിൽ കലർത്തി ഉറക്കഗുളിക നൽകിയെന്നും മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നുമാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെ ഇന്നലെയാണ് ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷാജിയും ശ്രീജയും കഴിഞ്ഞ 16നാണ് വിവാഹിതരായത്. നിയമപരമായി മുൻവിവാഹബന്ധം ഇരുവരും വേർപെടുത്തിയിട്ടില്ല. വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകിയ പരാതിയിൽ ഇന്നലെ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്.'മക്കളെ കൊന്നു, ഞങ്ങളും മരിക്കുന്നു" എന്ന് യുവതി വെളുപ്പിന് 5.30ഓടെ ചെറുപുഴ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ശ്രീജ വിളിച്ചറിയിച്ച് 15 മിനിട്ടിനകം പൊലീസ് വീട്ടിലെത്തി. അപ്പോഴാണ് അയൽവാസികൾ സംഭവമറിയുന്നത്. അകത്തുനിന്ന് പൂട്ടിയിരുന്ന വാതിൽ ചവിട്ടിപ്പൊളിച്ച് കയറിയപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.

ഷാജിയെയും ശ്രീജയെയും കിടപ്പുമുറിയിലെ ഫാനിലും സൂരജിനെ ഹാളിലും സുബിനെനും സുരഭിയെയും സ്റ്റെയർകെയ്സ് കമ്പിയിലുമാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ശ്രീജയുടെ മുൻ ഭർത്താവിന്റെ പേരിലുള്ള വീട് ഒഴിഞ്ഞു കാെടുക്കണമെന്ന പരാതിയിൽ പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിവരികയായിരുന്നു. ഷാജിയുടെ ആദ്യ ഭാര്യയും പരാതിയുമായി ജനപ്രതിനിധികളെ സമീപിച്ചിരുന്നു. നിർമ്മാണ ജോലിക്കാരായിരുന്ന ഷാജിയും ശ്രീജയും ഒരു വർഷം മുമ്പ് അടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR, POSTMORTEM REPORT, DEAD, FIVE MEMBERS OF A FAMILY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.