SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.15 PM IST

വീട്ടിനുള്ളിൽ കുഴിയെടുത്തു: പിടിച്ചെടുത്തത് 45 പവനും ലക്ഷങ്ങളുടെ നോട്ടുകെട്ടുകളും, കള്ളൻ കുമാറിനുള്ളത് പ്രത്യേക രീതികൾ

arrest

തിരുവനന്തപുരം: പട്ടത്തും വലിയശാലയിലും വീടുകൾ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ . വിളപ്പിൽശാല പുന്നശേരിയിൽ വാടകയ്ക്കു താമസിക്കുന്ന തമ്പാനൂർ രാജാജി നഗർ സ്വദേശി കള്ളൻ കുമാർ എന്ന അനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ നിന്ന് 45.5 പവൻ സ്വർണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടിൽ നിന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മോഷണശേഷം ഒളിവിൽ കഴിഞ്ഞ വിളപ്പിൽശാലയിലെ വീട്ടിൽ നിന്ന് മുഴുവൻ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.ആള്‍വാസമില്ലാത്ത വീടിനുള്ളിൽ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കൾ എന്നാണ് റിപ്പോർട്ട്: ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളിൽ പ്രതിയാണ്.13-ാം വയസിലാണ് മോഷണം തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെ റിട്ട. ഉദ്യോഗസ്ഥരായ ദമ്പതികൾ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മതിൽ ചാടിക്കടന്ന പ്രതി അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്തുകയറി ഒന്നാം നിലയിലെ മുറിയുടെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. 18ന് രാത്രി 7നാണ് വലിയശാലയിൽ ആളില്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും വിദേശത്തു നിന്ന് കൊണ്ടുവന്ന പുരാവസ്തുക്കളും കവർന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, THIEF, ARREST, TRIVANDRUM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.