തൃക്കാക്കര: സംസ്ഥാനത്ത് 3000 സ്കൂൾ -കോളേജ് ബസുകളിൽ ഫിറ്റ്നസില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പറഞ്ഞു. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ക്ഷമത പരിശോധന വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഇതുവരെ 17000 സ്കൂൾ ബസുകളുടെ പരിശോധന പൂർത്തിയായി.
ഫിറ്റ്നസ് ഇല്ലാത്തതിനാൽ ശരിയാക്കാൻ 31 വരെ സമയമുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല. ഓട്ടോറിക്ഷ അടക്കമുള്ള ചെറു വാഹനങ്ങളിൽ സ്കൂളുകളിലേക്ക് എത്തിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ലൈസൻസ് പ്രിന്റ് ചെയ്യുന്ന കേന്ദ്രത്തിലും സന്ദർശനം നടത്തി.
പരിശോധന അടുത്ത ദിവസങ്ങളിലും തുടരും . 27ന് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസ് ഓഡിറ്റോറിയത്തിൽ സ്കൂൾ ബസ് ജീവനക്കാർക്കുള്ള ബോധവത്കരണ ക്ലാസുകളും മോട്ടോർ വാഹന വകുപ്പിന്റെ വിദ്യ വാഹൻ ആപ്പ് പരിശീലനവും നടത്തും. ബസുകളിൽ സുരക്ഷാ സ്റ്റിക്കറുകൾ പതിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |