തിരുവനന്തപുരം: ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ലക്ഷംരൂപ ഒാണറേറിയം നൽകാനുള്ള സർക്കാർ തീരുമാനം ധൂർത്താണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
കേന്ദ്രസർക്കാരിനോട് സംസ്ഥാനത്തിന്റെ ആവശ്യം കത്തിടപാടുകളിലൂടെ ബോധ്യപ്പെടുത്താൻ അനവധി ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് സർക്കാർ. തിരുവന്തപുരത്ത് തീപിടുത്തം അണക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരൻ മരിച്ച സംഭവത്തിലും അനാസ്ഥ പുറത്തുവന്നു. കെട്ടിടത്തിന് ഫയർഫോഴ്സ് അനുമതി ഉണ്ടായിരുന്നില്ലെന്ന് മേധാവി തന്നെ പറഞ്ഞു. ആദ്യ തീപിടുത്തം തീവെട്ടിക്കൊള്ളയുടെ രേഖകൾ നശിപ്പിക്കാനായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കോൽ ധർമ്മത്തിന്റെ
പ്രതീകം: വി.മുരളീധരൻ
തിരുവനന്തപുരം: ചെങ്കോൽ അധികാരത്തിന്റേതല്ല, ധർമ്മത്തിന്റെയും നീതിയുടെയും പ്രതീകമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരോദ്ഘാടനം അമ്പലത്തറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ശ്രമിക്കുന്നത് ഭാരതീയ സംസ്ക്കാരം തിരിച്ചുപിടിക്കാനാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് പുതിയ പാർലമെന്റ് മന്ദിരം. മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുതാര്യമായ ഭരണം ഉറപ്പാക്കുമെന്ന വാക്കാണ് സെൻട്രൽ വിസ്തയിലെ ചെങ്കോൽ പ്രതിഷ്ഠയിലൂടെ ഉദ്ദേശിക്കുന്നത്.
അമർ ജവാൻ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തിൽ ലയിപ്പിച്ചതിലൂടെ കൊളോണിയൽ ഭൂതകാലത്തിന്റെ ഓർമ്മകളാണ് മായ്ച്ചു കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പാച്ചല്ലൂർ എ. ശ്രീനിവാസൻ, സുരേന്ദ്ര ബാബു, ട്രഷറർ പുരുഷോത്തമൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ. വിജയകുമാർ, വൈസ് പ്രസിഡന്റ് ബി. വിജയൻ, സെക്രട്ടറി രാമപുരം ബിജു, റിട്ട എ.ഡി.എം കെ. രാമചന്ദ്രൻ, വി.ബാബു, എസ്. ശ്രീകുമാർ, ഡോ.ഷീബാ റാണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |