കൊച്ചി: കുത്തേറ്റു മരിച്ച ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് സജീവ പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വന്ദനയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജിയിലാണിത്. ഇക്കാര്യത്തിൽ കോടതിയുത്തരവിനേക്കാൾ സർക്കാരിന്റെ തീരുമാനമാണ് പ്രധാനമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത്തരമൊരു ഹർജി നൽകാൻ ഹർജിക്കാരന് അവകാശമുണ്ടോ എന്നതും പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. തുടർന്ന് ഹർജി ജൂൺ എട്ടിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |