അബുദാബി: രാജ്യത്തെ സ്വദേശിവത്കരണത്തിന്റെ നിരക്ക് ഓരോ വർഷവും വർദ്ധിപ്പിക്കുമെന്ന് മാനഭവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം. ഫെഡറൽ നിയമപ്രകാരം നടത്തി വരുന്ന സ്വദേശിവത്കരണത്തിന്റെ ശതമാനം എല്ലാ വർഷവും വർദ്ധിപ്പിച്ച് 2026-ഓടെ പത്ത് ശതമാനമാക്കി മാറ്റുമെന്ന് മാനഭവിഭവശേഷി-സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ അറിയിച്ചു. നിലവിലെ രീതി തുടർന്നാൽ സ്വദേശികൾക്ക് തൊഴിലവസരങ്ങളുടെ പുതിയ യുഗം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. സ്വദേശിവത്കരണ നടപടികളിൽ വീഴ്ച വരുത്തുന്ന സ്വകാര്യ കമ്പനികൾക്കെതിരെ കർശന നടപടികളായിരിക്കും സ്വീകരിക്കുക.
സ്വദേശിവത്കരണത്തിൽ കൃത്രിമം കാണിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്ന് വൻതുകയാണ് പിഴയായി ഈടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |