SignIn
Kerala Kaumudi Online
Thursday, 25 April 2024 7.49 AM IST

ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ ; നാളെ നട തുറക്കും

p

ന്യൂഡൽഹി: ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാർലമെന്റ് മന്ദിരത്തിന് പകരം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ. ആധുനിക സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്‌ക്ക് 12മണിക്ക് രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ ജനാധിപത്യം പിച്ചവച്ച് പക്വതയിലേക്ക് വളർന്ന പഴയ മന്ദിരം പൈതൃക പ്രൗഢിയുള്ള മ്യൂസിയമാക്കി മാറ്റും.

ഉദ്ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തതിന് പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണ ഭീഷണിയിലും ചടങ്ങ് ചരിത്ര മുഹൂ‌ർത്തമാവും. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി 1947 ആഗസ്റ്റ് 14ന് രാത്രി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോൽ പുതിയ മന്ദിരത്തിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി സ്ഥാപിക്കും. ചെങ്കോൽ നിർമ്മിച്ച തമിഴ്നാട് തഞ്ചാവൂർ തിരുവാടുതുറൈ അധീനത്തിലെ പുരോഹിതർ കാർമ്മികത്വം വഹിക്കും.

96 വർഷം പഴക്കമുള്ള പഴയ മന്ദിരത്തിന്റെ സ്ഥലപരിമിതിയും ബലക്ഷയവും മറ്റും കണക്കിലെടുത്ത് പുതിയ മന്ദിരം നിർമ്മിക്കാനുള്ള ചർച്ചകൾ 2010ൽ യു.പി.എ സർക്കാർ തുടങ്ങിയെങ്കിലും 2019ൽ മോദി സർക്കാർ സെൻട്രൽ വിസ്‌ത പദ്ധതിയിൽ അതു നടപ്പാക്കുകയായിരുന്നു.
രാഷ്ട്രപതി ഭവനും, രാജ്പഥ്, സൗത്ത്-നോർത്ത് ബ്ളോക്കുകളും ഉൾപ്പെടുന്ന സെൻട്രൽ വിസ്‌തയിൽ ഉപരാഷ്‌ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, കർത്തവ്യ പഥിന് ഇരുവശത്തുമായി മന്ത്രാലയങ്ങൾക്കുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ എന്നിവയാണ് ഇനി നിർമ്മിക്കാനുള്ളത്.

പുതിയ മന്ദിരം പ്രത്യേകതകൾ

വൃത്താകൃതിയിലുള്ള പഴയ മന്ദിരത്തിനു മുന്നിൽ ത്രികോണാകൃതിയിൽ

നാലു നിലകൾ (ഭൂമിക്കടിയിൽ ഒന്ന്, ഭൂനിരപ്പിൽ ഒന്ന്, മുകളിൽ രണ്ട് )

വിസ്‌തൃതി: 64,500 ചതുരശ്രമീറ്റർ

മൂന്ന് പ്രധാന കവാടങ്ങൾ - ജ്ഞാന ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ

സംയുക്ത സമ്മേളനത്തിന് എത്തുന്ന രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്കും, എം.പിമാർക്കും പ്രത്യേക കവാടങ്ങൾ.

പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങൾ

സെൻട്രൽ ഹാളിന് പകരം സെൻട്രൽ ലോഞ്ച്

ഒരു കോണിൽ 2000 ചതുരശ്രമീറ്റർ തുറന്ന മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരം

മദ്ധ്യത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ. ഇവിടെ ഭരണഘടന ഉൾപ്പെടെ ജനാധിപത്യ പ്രതീകങ്ങൾ പ്രദർശിപ്പിക്കും

ഹരിത നിർമ്മാണത്തിനുള്ള ലോകത്തെ ഏറ്റവും ഉയർന്ന മാനദണ്ഡമായ പ്ലാറ്റിനം റേറ്റിംഗ് പാലിക്കുന്ന മന്ദിരം

ലോക്‌സഭ

തീം മയിൽ

3015 ചതുരശ്ര മീറ്റർ.

888 എം.പിമാർക്ക് ഇരിപ്പിടം ( ഒരു സീറ്റിൽ രണ്ടുപേർ)

സംയുക്ത സമ്മേളനത്തിന് 1272 പേർക്കിരിക്കാം.

നിലവിലെ ലോക്‌സഭയിൽ 543 സീറ്റ്

രാജ്യസഭ

തീം താമര

3220 ചതുരശ്ര മീറ്റർ

384 എം.പിമാർക്ക് ഇരിപ്പിടം

നിലവിലെ രാജ്യസഭയിൽ 245 സീറ്റ്

ആധുനിക സൗകര്യങ്ങൾ

സീറ്റുകളിൽ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ പരിഭാഷ, ഇലക്ട്രോണിക് പാനൽ
 ആധുനിക ദൃശ്യ, ശ്രാവ്യ ആശയവിനിമയ, ഡേറ്റാ നെറ്റ്‌വർക്ക്
എം.പിമാർക്ക് ഡിജിറ്റൽ സൗകര്യങ്ങളും രണ്ട് സീറ്റുമുള്ള കാബിൻ

120 ഓഫീസുകൾ:

പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്ററി വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, എം.പിമാരുടെ മുറികൾ, കോൺഫറൻസ് മുറികൾ, സുരക്ഷാ കാബിനുകൾ,ലൈബ്രറി, കമ്മിറ്റി റൂമുകൾ, ഭക്ഷണശാലകൾ, വിശാലമായ പാർക്കിംഗ്
മേൽക്കൂരയിൽ ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവുമുള്ള കൂറ്റൻ അശോക സ്‌തംഭം. വെങ്കലത്തിൽ തീർത്തത്

നിർമ്മാണം ടാറ്റാ പ്രൊജക്‌ട് ലിമിറ്റഡ്

കരാറെടുത്തത് 971 കോടിക്ക്

പണി തീർത്തപ്പോൾ ചെലവ് 1200 കോടി

 പണി തുടങ്ങിയത് 2020 ഡിസംബറിൽ

പാർലമെന്റ് മന്ദിര ഉദ്ഘാടനം:
75 രൂപ നാണയം ഇറക്കും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും സമന്വയിപ്പിച്ച് ധനമന്ത്രാലയം 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. നാളത്തെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാണയം അനാവരണം ചെയ്യും.

35 ഗ്രാം ഭാരവും 44 മില്ലിമീറ്റർ വ്യാസത്തിൽ 200 കുതകളുമുള്ള നാണയത്തിന്റെ ഒരു വശത്ത് പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രമുണ്ടാകും. 'സൻസദ് സങ്കുൽ" എന്ന് ദേവനാഗരി ലിപിയിലും 'പാർലമെന്റ് കോംപ്ലക്സ്" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും. മറുവശത്ത് 75 എന്ന മൂല്യവും രൂപയുടെ ചിഹ്‌നവും അശോക സ്തംഭവും താഴെ 'സത്യമേവ ജയതേ"യും കാണാം.

അധികാരവുമായി ചെങ്കോലിന്
ബന്ധമില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിന് ബ്രിട്ടീഷുകാരിൽ നിന്നുള്ള അധികാരക്കൈമാറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ്. ബി.ജെ.പി തമിഴ്നാട്ടിൽ രാഷ്‌ട്രീയലാഭത്തിനായി ചെങ്കോൽ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു.
ഇന്ത്യൻ പാരമ്പര്യത്തോടും സംസ്‌കാരത്തോടും കോൺഗ്രസിന് ഇത്രയും വെറുപ്പാണോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരിച്ചടിച്ചു.വിശുദ്ധ തിരുവാവടുതുറൈ ശൈവ മഠത്തിന്റെ ചരിത്രം വ്യാജമെന്ന് പറയുന്ന കോൺഗ്രസ് സ്വയം അപമാനിക്കപ്പെടുകയാണെന്നും ചെങ്കോൽ ഒരു 'വാക്കിംഗ് സ്റ്റിക്ക്" ആയി മ്യൂസിയത്തിലൊതുക്കിയതാണെന്നും അമിത് ഷാ പറഞ്ഞു.
കുറഞ്ഞ തെളിവും പരമാവധി അവകാശവാദങ്ങളും ഉപയോഗിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് രീതി വീണ്ടും തുറന്നുകാട്ടപ്പെടുകയാണ്. തിരുവാവടുതുറൈ അധീന മഠം 1947 ഓഗസ്റ്റിൽ നെഹ്‌റുവിന് ചെങ്കോൽ സമ്മാനിച്ചുവെന്നത് സത്യമാണ്. എന്നാൽ, അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി നെഹ്റുവിന് നൽകിയെന്നതിന് തെളിവുകളൊന്നുമില്ല. ഇതേക്കുറിച്ചുള്ള അവകാശവാദങ്ങൾ ഉൗതിവീർപ്പിച്ചവയാണ്.
എന്തുകൊണ്ടാണ് പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ അനുവദിക്കാത്തത് എന്നതാണ് യഥാർത്ഥ ചോദ്യമെന്നും ജയ്റാം രമേശ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.